മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ് ഓണം ചിത്രം ‘ഫിറ്റ് മാവേലി’
ഓണാഘോഷങ്ങളോടൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞ മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റുമായി ആശീര്‍വാദ് ആട്ട. ഏറ്റവും പുതിയ ഡിജിറ്റൽ വീഡിയോ ക്യാംപയിനിലൂടെ ‘ഫിറ്റ് മാവേലി’യെ അവതരിപ്പിച്ചാണ് ആശീര്‍വാദ് ദൈനംദിന ജീവിതത്തിലെ സമീകൃത ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം രസകരമായി പങ്കുവയ്ക്കുന്നത്.
പൊതുവേ തടിച്ച, പ്രസന്നനായ രാജാവായാണ് മാവേലിയെ ചിത്രീകരിക്കാറുള്ളത്. എന്നാൽ പുതിയ ചിത്രത്തിൽ ഫിറ്റായ മാവേലി കുട്ടികൾക്ക് ഭക്ഷണക്രമവും വ്യായാമവും സംബന്ധിച്ച സന്ദേശം നൽകുന്നു. ഓണസദ്യയുടെ ആഘോഷവും രുചിയും ഒഴിവാക്കണമെന്നല്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ശീലങ്ങളും ആഘോഷവേളകളിലെ ഭക്ഷണവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ആശയമാണ് ക്യാംപയിൻ മുന്നോട്ടുവയ്ക്കുന്നത്.
ക്യാംപയിനെക്കുറിച്ച് ഐടിസി ലിമിറ്റഡ് ഫുഡ്സ് ഡിവിഷൻ സ്റ്റേപ്പിൾസ് ബിസിനസ് യൂണിറ്റ് ചീഫ് എക്സിക്യൂട്ടീവ് അനൂജ് റുസ്തഗി പറഞ്ഞു: “കേരളത്തിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഓണത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രതീകങ്ങളിലൊന്നാണ് മാവേലി. ‘ഫിറ്റ് മാവേലി’യിലൂടെ ഈ പരിചിത കഥാപാത്രത്തിന് രസകരമായൊരു സമകാലിക മുഖം നൽകാനാണ് ശ്രമിച്ചത്. കേരളത്തിലെ കൂടുതൽ വീടുകളിൽ ആട്ടയും ചപ്പാത്തിയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകുന്ന സാഹചര്യത്തിലാണ് ഈ ചിത്രം. പോഷകസമൃദ്ധമായ സമീകൃത ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ജീവിതശീലങ്ങളുടെ ഭാഗമാകുമ്പോഴും ഓണസദ്യയും പാരമ്പര്യങ്ങളും ആസ്വദിക്കാമെന്ന ലളിതമായ സന്ദേശമാണ് ചിത്രം നൽകുന്നത്.”
കേരളത്തിലെ മാറിവരുന്ന ഭക്ഷണശീലങ്ങളെയും ക്യാംപയിൻ ചൂണ്ടിക്കാട്ടുന്നു. അരിക്കൊപ്പം ആട്ടയും ചപ്പാത്തിയും ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിൽ വൈവിധ്യവും ഫൈബറും മറ്റ് പോഷകങ്ങളും ഉറപ്പാക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.
കൊച്ചിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ന്യൂട്രീഷൻ വിദഗ്ധ സ്വീറ്റി ഗോപി പറഞ്ഞു: “കേരളീയരുടെ ഭക്ഷണത്തിൽ അരിക്ക് എന്നും പ്രധാന സ്ഥാനമുണ്ട്. എന്നാൽ ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരാൻ ഉപഭോക്താക്കൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. പച്ചക്കറികൾ, പയർവർഗങ്ങൾ, തൈര്, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ എന്നിവയ്ക്കൊപ്പം മുഴുവൻ ഗോതമ്പിൽ നിന്നുള്ള ചപ്പാത്തി ഉൾപ്പെടുത്തുന്നത് ഫൈബറും മറ്റ് പോഷകങ്ങളും ലഭ്യമാക്കുന്നതിനുള്ള ലളിതമായ മാർഗമാണ്. ഭക്ഷണത്തിനൊപ്പം സ്ഥിരമായ ശാരീരിക പ്രവർത്തനം, ആവശ്യത്തിന് വെള്ളം കുടിക്കൽ, ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധ എന്നിവയും പ്രധാനമാണ്. ഓണസദ്യയുൾപ്പെടെയുള്ള പരമ്പരാഗത ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനൊപ്പം പിന്തുടരാവുന്ന ദൈനംദിന ശീലങ്ങളാണിവ.”
സംസ്കാരവും നർമ്മവും മാറിവരുന്ന ഭക്ഷണശീലങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ആശീര്‍വാദിന്റെ ഓണം ചിത്രം ‘ഫിറ്റ് മാവേലി’യെ അവതരിപ്പിക്കുന്നത്. മാവേലി ഫിറ്റായാലും ഓണമെത്തുമ്പോൾ ഗംഭീരമായൊരു സദ്യയ്ക്ക് ഇടമുണ്ടെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
—
