പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ

 പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ

ദില്ലി: പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ. പ്രസിഡൻറ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ രംഗത്തെത്തി. സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേൽപ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഭവത്തിൽ സോണിയാഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. സോണിയാഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. സോണിയാഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. രാഷ്ട്രപതി ആദിവാസി വനിതയാണ്. അവർ ദുർബല അല്ലെന്നും കിരൺ റിജിജു പറഞ്ഞു. സോണിയ ഗാന്ധിയുടെ പ്രസ്താവന വരേണ്യ മനോഭാവത്തിൽ നിന്നാണെന്ന് ജെപി നദ്ദയും വിമർശിച്ചു. സോണിയ ഗാന്ധി രാഷ്ട്രപതിയോടും, ആദിവാസി സമൂഹത്തോടും മാപ്പ് പറയണമെന്നും നദ്ദ പറ‍ഞ്ഞു. അതിനിടെ, സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായെന്ന് മറ്റൊരർത്ഥത്തിൽ പറഞ്ഞതല്ല. വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു. രാഷ്ട്രപതിയോട് ബഹുമാനമേയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രസിഡൻറ് വായിച്ച് ക്ഷീണിച്ചു എന്നായിരുന്നു സോണിയാഗാന്ധിയുടെ വിവാദ പരാമർശം. രാഷ്ട്രപതിക്ക് സംസാരിക്കാൻ പോലും വയ്യാതായി. കഷ്ടം- ഇതായിരുന്നു സോണിയയുടെ പരാമർശം.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *