അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട് : ഹൈക്കോടതി

 അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട് : ഹൈക്കോടതി

കൊച്ചി: ഓരോരുത്തര്‍ക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അര്‍ധരാത്രി പോയി വാതിലില്‍ മുട്ടിവിളിക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതി. ഇതിന് പോലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തസ്സോടെ ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. പോലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തുവരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത് കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തോപ്പുംപടി പോലീസ് ചാര്‍ജ് ചെയ്ത കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 1.30-ന് പോലീസ് ഹര്‍ജിക്കാരന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി പുറത്തുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. പോക്‌സോ കേസില്‍ കോടതി ഹര്‍ജിക്കാരനെ നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പോലീസിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ പോലീസ് ദ്രോഹിക്കുകയാണെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *