രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്പത്തിക അവലോകന രേഖ

 രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്പത്തിക അവലോകന രേഖ

രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്പത്തിക അവലോകന രേഖ. കേരളത്തില്‍ തൊഴില്‍ചെയ്യുന്ന സ്ത്രീകളില്‍ പകുതിയോളം പേരും സ്ഥിരം വരുമാനക്കാരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022-23ല്‍ ഇന്ത്യയില്‍ സ്ഥിരംവേതനമുള്ള സ്ത്രീകള്‍ 18.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ 47.4 ശതമാനമാണ്. 2023-24ല്‍ ഇന്ത്യയില്‍ 18.5-ഉം കേരളത്തില്‍ 49.7 ശതമാനവുമാണ്. ദിവസക്കൂലിക്കാര്‍ 2022-23ല്‍ ഇന്ത്യയില്‍ 17.1 ശതമാനവും കേരളത്തില്‍ 16.7 ശതമാനവുമാണ്. 2023-24ല്‍ 14.9 ശതമാനവും കേരളത്തില്‍ 16.4 ശതമാനവുമാണ്. ചെറിയതോതിലുള്ള ദിവസക്കൂലിക്കാരായ സ്ത്രീകളും കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സംഘടിത മേഖലയിലെ ആകെ സ്ത്രീത്തൊഴിലാളികളുടെ എണ്ണം 10 വര്‍ഷത്തിനിടെ വർധിച്ചു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സംഘടിതമേഖലയിലെ സ്ത്രീകളുടെ സാന്നിധ്യം ആറുവര്‍ഷമായി വര്ധിച്ചുകൊണ്ടിരിക്കുകയാണ് . 2023-ലും 2024-ലും പൊതുമേഖലയിലെ തൊഴിലവസരങ്ങളെക്കാള്‍ കൂടുതലാണ് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളിലെ വര്‍ധന. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ഭൂരിഭാഗം സ്ത്രീത്തൊഴിലാളികളും ഗാര്‍ഹികസംരംഭങ്ങളിലെ സഹായികളാണെങ്കിലും കേരളത്തില്‍ അത് 10.1 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ സ്ത്രീത്തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍നിലവാരമുണ്ടെന്നും സാമ്പത്തിക അവലോകനരേഖയില്‍ വ്യക്തമാക്കുന്നു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *