കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലാ ഓഫീസുകൾക്ക് പൂട്ടുവീണു

 കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലാ ഓഫീസുകൾക്ക് പൂട്ടുവീണു

കൊല്ലം: കെഎസ്ആർടിസിയുടെ ദക്ഷിണ, മധ്യ, ഉത്തര മേഖലാ ഓഫീസുകൾക്ക് പൂട്ടുവീണു. പ്രത്യേക ഉത്തരവിറക്കാതെ മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റിക്കൊണ്ടാണ് മൂന്ന് ഓഫീസുകളെയും ഇല്ലാതാക്കിയത്. വൻതുക ചെലവഴിച്ച് കെഎസ്ആർടിസി നടപ്പാക്കിയ ഒരു പരിഷ്‌കാരംകൂടി, ഇതോടെ ഫലംകാണാതെ നിർത്തുകയാണ്. സോണൽ തലവന്മാരെ അടക്കം എല്ലാവരെയും കഴിഞ്ഞദിവസങ്ങളിലായി സ്ഥലംമാറ്റിരുന്നു. കൈകാര്യംചെയ്തിരുന്ന ഫയലുകൾ എന്തുചെയ്യണമെന്നുപോലും വ്യക്തമാക്കാതെയാണ് ഓഫീസുകൾക്ക് പൂട്ടിട്ടത്. സ്ഥാവര-ജംഗമവസ്തുക്കളുടെയും ഫയലുകളുടെയും പട്ടിക തയ്യാറാക്കി അതത് ഓഫീസുകളോടു ചേർന്ന് പ്രവർത്തിക്കുന്ന വിഭാഗങ്ങളിൽ ഏൽപ്പിക്കുകയാണെന്നാണ് വിവരം. തിരുവനന്തപുരം സോണൽ ഓഫീസിലെ ഫയലുകളുടെ പട്ടിക തയ്യാറാക്കി സെൻട്രൽ വർക്ക്ഷോപ്പിലെ മെക്കാനിക്കൽ എൻജിനിയറെ ഏൽപ്പിച്ചെന്നാണ് അറിയുന്നത്. മേയ് അവസാനത്തോടെ ഒരുവിഭാഗം എടിഒമാരും മറ്റും വിരമിച്ചതിനാൽ പകരം ജീവനക്കാരെ നിയമിക്കാൻ ഇല്ലാത്തതുകൊണ്ടാണ് മേഖലാ ഓഫീസുകളിലുള്ളവരെ സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതിനു പകരം മൂന്ന് സോണുകളായി തിരിച്ച് മൂന്നു ലാഭകേന്ദ്രങ്ങളാക്കും എന്ന പ്രഖ്യാപനത്തോടെയാണ് സോണൽ ഓഫീസുകൾ തുടങ്ങിയത്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ബിജു പ്രഭാകർ എംഡി ആയിരുന്ന കാലത്തായിരുന്നു നടപടി. ആദ്യം കെഎഎസ് ഉദ്യോഗസ്ഥരെയാണ് മൂന്നു സോണുകളിലും തലവന്മാരാക്കിയത്. സോണുകൾ കേന്ദ്രീകരിച്ച് സർവീസുകളും റൂട്ടും മറ്റും നിശ്ചയിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും പറഞ്ഞിരുന്നു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *